കടല്‍നീല തോന്നലെന്ന്, വെളിച്ചത്തിൻ നേരംപോക്ക് മാത്രമാണെന്ന്

വെട്ടമകന്നയുയിരിൽ നിലാവിന്റെ
പട്ടുപൊതിഞ്ഞ പൂന്തോട്ടങ്ങൾമാത്രം വരയ്ക്കുന്നതിനിടയിൽ
പിന്നീടവൾ,
പാതിരകളിൽ,
പെരുമഴകളിൽ,
പുഴക്കരകളിൽ,
ചെന്നിരിക്കാൻതുടങ്ങി.

പട്നയിലെ നൊമ്പരപ്പൂക്കൾ പൂത്ത ഗന്ധം

ആരിഫ് ഖാന്റെ പ്രണയത്തിന്റെ നിഴലുകളാണ് പട്ന ബ്ലൂസ് നിറഞ്ഞു നിൽക്കുന്നത്. പട്നയിലെ നൊമ്പരങ്ങൾ. അതിന് നിറച്ചാർത്താണ് ഗുൽസാറിന്റെയും ഫൈസ് അഹ്മദ് ഫൈസിന്റെയും ഗാലിബിന്റെയും കവിതകൾ

സാമൂഹിക ഉത്തരവാദിത്വമുള്ള സഹജരോട് മൈത്രേയന്റെ അഭ്യർത്ഥന

ജാതിമതലിംഗവർണ വിവേചനങ്ങൾ ഇല്ലാതെ ഒരുമയോടെ, യുദ്ധങ്ങൾ ചെയ്യാതെ, ജീവിക്കും. സേനകൾ എല്ലാം പിരിച്ചു വിടും യുവാക്കളെല്ലാം ഇഷ്ടമുള്ള ഇണയെ കണ്ടെത്തി സസുഖം പ്രേമിച്ചു നടക്കും.

പാറ്റേഴ്സൺ, സമയക്രമങ്ങളിൽ ഒരു മനുഷ്യൻ

പരസ്പരം പൂർണ്ണമായും മനസിലാക്കുന്ന ആ ജീവിതത്തിൽ ഒരു സൗന്ദര്യമുണ്ട്. അത് കൊണ്ടാണ് ചലച്ചിത്രം പുരോഗമിക്കുംതോറും അത്രയധികം ആ കാഴ്ച നമ്മളെ നിസഹായരാക്കുന്നതും അതുപോലൊരു സ്നേഹാശ്ലേഷം അനുഭവിക്കാനുള്ള അഭിവാഞ്ഛ നമ്മിൽ ഉറവിടുന്നതും.

ദൈവത്തിനു കൂട്ടിരുന്നൊരു അപ്പൂപ്പന്‍താടി

“ഞായറാഴ്ച്ച കുര്‍ബാനക്കിടയില്‍ പുറം തിരിഞ്ഞിരിക്കുന്ന മാന്യന്‍മാരേക്കാള്‍ എന്ത് കൊണ്ടും നല്ലതല്ലേ ഇടവേളകളില്‍ ദൈവത്തോട് സംവദിക്കാന്‍ വരുന്നവന്‍?”