നിണനീര്

വിയർപ്പിൽ കുതിർന്ന് നനഞ്ഞൊട്ടിയ കുറുനിരകൾക്കിടയിൽ തുടിച്ചിരുന്ന നീല ഞരമ്പ് മാഞ്ഞു.
മണ്ണെണ്ണയെരിഞ്ഞുതീരാറായ റാന്തലിൻ്റെ അരണ്ട വെളിച്ചത്തിൽ, ചുരുട്ടിപ്പിടിച്ച കുഞ്ഞു വിരലുകളും മിഴിയാത്ത രണ്ട് കൺപോളകളും മാത്രം കണ്ടു.
നനഞ്ഞ ചെമ്പരത്തിയിതൾ പോലെ അത് തള്ളയുടെ കൈത്തണ്ടയിൽ പറ്റിക്കിടന്നു.

ഉത്പത്തിയുടെ പുതിയ പുസ്തകം, ഒന്നാം അധ്യായം: ഹവ്വ.

ഹവ്വ ദൈവത്തിന്റെ മുഖത്ത് ഇടത്തെ മൂലയിൽ കണ്ണിന് അല്പം മുകളിലായി തന്റെ ചുണ്ട് ചേർത്ത് ചുംബിച്ചു. ചുളിവ് മാഞ്ഞു.
ദൈവത്തിന് പ്രണയമുണ്ടായി.

ബാലി

വലിയ തല, വലിയ ചെവി, വലിയ വയറ് ഇങ്ങനെ ശരീരത്തിൻ്റെ അനുപാതം തെറ്റിച്ചിട്ടാണ് അധികവും. പിശാചുക്കളാണെങ്കിലും ചിരിയാണ് അവകളുടെ സ്ഥായീഭാവം.

എ. കെ. രാമാനുജന്റെ രണ്ടു കവിതകള്‍

ഇവിടത്തെ പഴയ ബാറുകള്‍ക്ക്
ഏച്ചുകൂട്ടിയ പാലങ്ങള്‍ക്കടിയിലേക്ക്‌
തുറക്കുന്ന വെള്ളച്ചാലുകളുണ്ട്,
വൈക്കോലും പെണ്ണുങ്ങളുടെ മുടിയുമെല്ലാം
വന്നടിഞ്ഞ്, അതെല്ലാം അടയും..

സ്നേഹാദരങ്ങളോടെ

ആ ബാലചന്ദ്രൻ ഒരു മിത്തായി ജനമനസ്സിൽ കിടക്കുകയാണ്. അതിനെ കവി മറന്നെങ്കിലും ജനങ്ങൾ മറക്കാൻ ഇഷ്ടപ്പെടുന്നില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് മാതൃഭൂമി സാഹിത്യ ഫെസ്റ്റിവലില്‍ നല്‍കിയ മറുപടിയോടു അനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ എസ്. ജോസഫ്‌ എഴുതിയ …

മനുഷ്യ സാമൂഹിക ജീവനത്തിന്റെ ആദ്യ സൂചന

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പമുള്ള എല്ലാണ് തുടയെല്ല്. ജന്തുലോകത്ത് തുടയെല്ലു പൊട്ടി നടക്കാനാകാത്ത ജീവിക്ക് അപകടത്തിൽ നിന്ന് ഓടിയൊളിക്കാനോ, വേട്ടയാടി ഭക്ഷണം തേടാനോ, കാട്ടരുവിയോളമെത്തി വെള്ളം കുടിക്കാനോ ഒന്നും ഒരു സാധ്യതയുമില്ല.