വാര്‍ത്തയുമായി നേരെ പത്രമോഫീസിലേക്ക്. അവിടെ ഇരുന്ന് നാലഞ്ചു പേജ് എഴുത്ത്. പിന്നെ ഡി.ടി.പിയില്‍. പ്രിന്റ് എടുത്ത് വായന. പ്രൂഫ്, അത് കഴിഞ്ഞ് പേജ് എഡിറ്റര്‍മാരുമായി ഗുസ്തി. പെട്ടിക്കോളത്തില്‍ കൊടുക്കേണ്ടത് അങ്ങനെ വേണം. അങ്ങനെ ചെയ്യാത്ത എഡിറ്റര്‍മാരോട് കശപിശ. ഒന്നാം പേജിലേക്ക് കയറ്റാന്‍ പറ്റുമോ എന്ന് അന്വേഷണം.